നനവ് പടർന്ന കൺപീലികൾ ...........
ഞെട്ടലോടെ ആ അമ്മ ഉണർന്നു ... എവിടെ എൻ്റെ തുമ്പി ? തുമ്പി ......
ഓപ്പോളെ , പറഞ്ഞു മുഴുവിക്കാനാവാതെ മാധവി പൊട്ടിക്കരഞ്ഞു .......
ഈ വരുന്ന മകരത്തിന് എൻ്റെ തുമ്പിക്ക് മൂന്ന് വയസാകും ല്ലേ സേതുവേട്ട?
അകത്തെ മുറിയിൽ അവൾക്കു വേണ്ടി എന്തക്കയോ ഈ സേതുവേട്ടൻ കരുതിവെച്ചിട്ടുണ്ട് .... അക്ഷരമൊക്കെ എഴുതിപ്പിക്കണം...
അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ പള്ളിക്കൂടത്തിൽ കൊണ്ട് ചെന്ന് ആക്കണം....
അല്ലേ ! അച്ഛാ ഇവരൊക്കെ എന്തിനാ വന്നിരിക്കുന്നത്? വിശേഷം ഒന്നുമില്ലല്ലോ ...... ഇത്ര ആൾക്കൂട്ടത്തിന്റെ ഒന്നും ആവിശ്യമില്ല , ഇപ്പോ എല്ലാരും വന്നിട്ടു എന്ത് ചെയ്യാനാ ?
അവൾ നമ്മുടെ കുറുമ്പി .... അവൾ തീരേ ചെറിയ കുഞ്ഞല്ലേ മാധവി ?
ഒരു പെൺകുഞ്ഞെന്നു തോന്നൽ വരാനായിട്ടു അവളുടെ ശരീരത്തിൽ എന്താ ഇപ്പോ കാര്യമായിട്ട് ......
എൻ്റെ കുട്ടി ........... അവൾക്കൊരുപാട് വേദനിച്ചിട്ടുണ്ടാകുമോ അച്ഛാ?
സേതുവേട്ട നോക്കിയേ സൂര്യനസ്തമിക്കുന്നു ...........
ഒരു പൊട്ടു പോലെ അല്ലേ ഉണ്ടാവുള്ളു ? ആ ചുമന്ന പൊട്ട് ...... അത് അവർ തുടച്ചു മാറ്റിയോ സേതുവേട്ട?
എരിഞ്ഞു തീരുന്ന വിറകുകെട്ടുകൾക്കു ചുറ്റും പ്രതീക്ഷകളുടെയും പ്രാർത്ഥനയുടെയും സൂര്യാസ്തമനം......
തേങ്ങലുകളുടെ ഞെരുക്കങ്ങൾ അവിടെയെല്ലാം ഒരു പുകമറ സൃഷ്ടിച്ചു ......
എൻ്റെ കൈ എത്തുന്ന ദൂരത്തായിരുന്നു അവൾ ഉറങ്ങിയിരുന്നത് .......
സേതുവേട്ട അവളിപ്പോ ആരെയും പേടിക്കാതെ ഉറങ്ങുവായിരിക്കുമോ? ?

Comments
Post a Comment